Friday, August 19, 2011

AMMAEE, NEE VALIYAVAL

എങ്ങനെ  നിര്‍വചിക്കേണം എന്നറിയുകയില്ല
എന്ത്  പേര്  വിളിക്കണമെന്നും  അറിയുകയില്ല 
വാക്കുകള്‍ക്കും  വാചകങ്ങള്‍കും അതീതമീ  സ്നേഹം 
തിരിച്ചൊന്നും  കൊതിക്കാതെ  ഉയിര്‍മൂടിടുമീ സ്നേഹം
അതാണമ്മതന്‍   സ്നേഹം.

അനുവാദമുണ്ടായിരുന്നു, അമ്മതന്‍ 
ഗര്‍ഭപാത്രത്തില്‍  സുഖിക്കുവാന്‍ 
അതവകാശമായി നാം  കാണുകിലും
അതമ്മ  തന്‍ ഹൃത്തിന്‍  കനിവായിരുനു 
ഉടയാതെ  ഉലയാതെ  ഉരസാതെ,
ഉയിര്‍  ഉരുവാകിയ  നിമിഷം  മുതല്‍കേ
ഉമിനീര്‍തുള്ളി പോലും  ഉള്ളിലെ 
ഉയിരിന്‍റെ  ഉണര്‍വിനായ് നീക്കിവെച്ചവള്‍

കൈയ്കാലുകള്‍  മുളച്ചു  വികസിച്ചു ,
വരവറിയിച്ചമ്മതന്‍ ഉദരത്തിന്‍
ചുവര്‍കളില്‍  ഇടിച്ചും  തൊഴിച്ചും 
ഇടയ്ക്കിടെ  നോവിച്ചും ,
ശക്തി തെളിയിക്കാന്‍  ശ്രമിച്ചും ,
ഉയിര്‍തന്ന സ്നേഹത്തെ 
ഒരവകാശമായ് കണ്ടു.

എത്രനാള്‍  അമ്മ  കാത്തിരുന്നു ,
എത്രനാള്‍ ഉറങ്ങാതെ ,ഉദരത്തില്‍ 
കരംവെച്ചു  തൊട്ടു  തലോടി ,
അന്ന്  തൊട്ടേ താരാട്ടുപാടി ,
തട്ടാതെ  മുട്ടാതെ  ചായാതെ  ചരിയാതെ 
നാളുകള്‍  പോവതും  കാത്തിരുന്നു.

പേറ്റു നോവിന്‍റെ നീറ്റലില്‍  നീറി ,
ജീവനറ്റു പോകും  വേദനയില്‍  പുളഞ്ഞു ,
ഏറ്റം  കൊതിച്ചൊരുണ്ണിക്കു  വേണ്ടി 
നീറ്റലും നിലാവുപോല്‍ കരുതി .
'വേണ്ടിയിരുന്നില്ലെ 'ന്നോരിക്കലും  പറഞ്ഞില്ല ,
കൊണ്ട  വേദനകളില്‍ ഒട്ടും പഴിച്ചില്ല ,
നീണ്ട  നിലവിളികള്‍ക്കൊടുവിലായ് ,
തൊണ്ട  വരണ്ടു  തളര്‍ന്  ബോധം  മറയുമ്പോള്‍ ,
രണ്ടായ്‌  അടര്‍ന  തന്‍ ജീവന്‍റെ മുഖമവള്‍ 
കണ്ടു ചിരിച്ചുകൊണ്ടൊന്നു കണ്ണടക്കുന്നു .

അന്നുതൊട്ടിന്നു  വരേയ്ക്കും , നമ്മളാ -
അമ്മതന്‍ കടക്കാരാണെന്നതു ആരോര്‍ക്കുന്നു ?
പത്തുമാസം  കാത്തുകൊണ്ടുനടന്നതും ,
പഞ്ചാമൃതം   ചുണ്ടിലെക്കിറ്റിച്ചുതന്നതും
പകരം  വെക്കുവാനില്ലാത്ത  സ്നേഹത്തിന്‍
പരിശുദ്ധമായ്ത്തീര്‍ന്ന  അടയാളങ്ങള്‍ .

പകലുകള്‍  പലതും  മറഞ്ഞുപോയ്‌ ,
ഇരവുകള്‍ , മാറിന്‍റെ ചൂടേറ്റു  വളര്‍ത്തി ,
കുഞ്ഞികൈയ്കള്‍  ഉയരങ്ങളിലേക്കു  -
യരാന്‍  കൊതിച്ചപ്പോള്‍ 
പാദങ്ങള്‍ പതറി വീഴാതിരിക്കുവാന്‍ ,
പിന്നാലെ  കാലടിപ്പാടു പോലവള്‍ വന്നു ,
പിന്നെയും  പിന്നെയും പടികള്‍  ചവുട്ടി ,
മുകളിലേക്കേറെ കയറിപ്പോയ്,
എങ്കിലും  ആദ്യത്തെ  കാലടിയന്നു 
വെച്ചതെവിടെയെന്നു  അറിയില്ല .

എടുത്തിരുത്തി താലോലിച്ച,
കഥകള്‍  പറഞ്ഞു  മാമൂട്ടിയ 
പട്ടിനേക്കാള്‍ മൃദുലമാം 
അമ്മതന്‍ മടിയിലായിരുന്നുവോ ?
അതോ , പാലൂട്ടി  വളര്‍ത്തിയ ,
ചെറു  ചൂടേകി ഉറക്കിയ 
അമ്മതന്‍ നെന്ചിലായിരുന്നുവോ?
പേറ്റുനോവിന്‍റെ വേദന  മറന്നു -
യര്‍ത്തിപ്പിടിച്ച  അമ്മതന്‍  ശിരസ്സിലയിരുന്നുവോ?
അതോ സ്വപ്‌നങ്ങള്‍  നെയ്തു  കൂട്ടി , സ്വയം
ജീവിക്കാന്‍  മറന്ന  അമ്മതന്‍ മനസ്സിലായിരുന്നുവോ ?

നേടുവാന്‍ ഏറെയുണ്ടെന്ന് നാം കരുതി
നാടുകളേറെക്കടന്നെത്ര  ദൂരം  നാം പോയ്‌ ,
എന്നിരുന്നിട്ടും  അമ്മേ, നീ  മാത്രം 
നിന്‍റെ മക്കളെ  വിട്ടു  പോയതില്ല .

പിരിയുവാന്‍  നിനക്കാകില്ല , തന്‍റെ-
ഉയിരിന്‍റെ പകുതിയായ് പെറ്റു പോറ്റിയതല്ലേ?
തിരികെയവര്‍വരും  എന്നോര്‍ത്തു  നീ
ഒരിടവേള  പോലുമില്ലാതെ  കാത്തിരിക്കും .
എത്രമേല്‍  നിന്നെ  മറക്കിലും ,
എത്രമേല്‍ നിന്നെകണ്ടില്ലെന്നു  നടിക്കിലും 
ഇത്രമേല്‍ നീ നിന്‍റെ മക്കളെ പിന്നെയും സ്നേഹിക്കുമെന്തെന്നാല്‍ ,
അത്രമേല്‍  വലിയവളാണ് നീ അമ്മേ ..

ആ  സ്നേഹം  മറന്നു  നാം  എത്ര  ഉയരങ്ങള്‍ 
കീഴടക്കിയെന്നഹങ്കരിക്കുകിലും ,
നേടിയതിനുമെത്രയോ മടങ്ങുണ്ടായിരുന്നു
നമുക്ക്  സ്വന്തമായ് , നമുക്ക് മാത്രമായ് ,
നഷ്ട്ടപെടുവാന്‍  വിട്ടുകൂടാത്തൊരു നിധി ,
ആ നിധിയാണ്‌  പെറ്റമ്മ , സ്നേഹത്തിന്‍ 
അക്ഷയഖനിയാണ്  പെറ്റമ്മ.


ഇന്ന്  നാം അറിയില്ല  നഷ്ടത്തിന്‍  വില ,
ഇന്നലെകളെ  ഒന്നോര്‍ക്കാന്‍  തുനിയില്ല ,
വന്നു  ചേരുമൊരുനാള്‍ , ഒരു  നേര -
മന്നു നിറയുമൊരു  ശൂന്യത ,
ആ ശൂന്യതയില്‍  തിരയും  അമ്മയെ ,
അന്നറിയുമാ പുണ്യത്തെ .
അന്നറിയുമൊരു സത്യം
അമ്മയെന്നത്  മാത്രമായിരുന്നു -
വീ  ഭൂമിയില്‍  ഒരുവന്‍റെ
സ്വന്തമെന്നുള്ള  സത്യം ,
നിര്‍വചിക്കുവാനാകാത്ത  സത്യം,
നഷ്ടത്തിന്‍ നിഴല്‍  വന്നു മൂടുന്ന  സത്യം.

Saturday, August 13, 2011

RAKSHAKAN

എന്‍റെ  പാപങ്ങള്‍ക്കായ്  നീ  മരിച്ചു..
എന്‍റെ ജീവനു വേണ്ടി  നീ പ്രാര്‍ഥിച്ചു
നിത്യ  സ്നേഹ വെളിച്ചം  പരത്തീ 
നീ ഉയിരോടുയിര്‍ത്തെഴുന്നേറ്റു  (2)

കാല്‍വരിക്കുന്നിലെ  വീഥിയിലെ 
മണ്‍തരി പോലും  വിതുമ്പി ,
തിരുരക്തം  വീണൊരാ മണ്ണിലെന്‍ 
ഹൃദയം  ഞാന്‍  ചേര്‍ത്തു വെയ്ക്കുന്നു 
ചുമലില്‍  നീയേന്തിയ മരക്കുരിശ്ശെന്‍ 
പാപങ്ങളാകുന്ന  ഭാരം ,
ശിരസ്സില്‍  നീചൂടിയ  മുള്‍ക്കിരീടം 
എന്നെ  നീറ്റുന്ന ദുഃഖം ..
കൃപയുള്ളവനെ കര്‍ത്താവെ ..
എന്നെന്നും  കൂട്ടായിരിക്കേണമേ  ... (എന്‍റെ )

കുരിശില്‍ കിടന്നു  പിടഞ്ഞു ..
മാതൃഹൃദയങ്ങള്‍  വിങ്ങി  മുറിഞ്ഞു 
ഉയിര്‍ വിട്ടകന്നൊരു  പൂപോല്‍ 
അമ്മതന്‍ മടിയില്‍  നീ വീണു  മരിച്ചു.
മൂന്നാംനാള്‍  മരണത്തിന്‍ ലോകത്തു നിന്നും 
ഉയിര്‍ത്തെഴുന്നേറ്റു  നീ വന്നു 
നിത്യജീവാമൃതം  ഞങ്ങള്‍ക്കു നല്‍കുവാന്‍ 
കനിവോടെയെന്നെന്നും  കാക്കാന്‍ 
കരുണാമയനേ കര്‍ത്താവെ..
എന്നെന്നും കൂട്ടായിരിക്കേണമേ.. (എന്‍റെ )

HE YOUR MASTER.

How many of us do remember to thank god everyday without fail? You would be now thinking for what reason, right? I will give you some instances. Spare enough time to think on it.
Let me start with a story. Once, a man waiting at busstop for his daughter and grandson, who were coming by bus. He had to wait for a long time, longer than expected. The time had passed by, that was enough for them to reach. He lost his temper. He could not manage himself.
   After sometime a bus stopped at the point, from which his daughter and grandson stepped out. It was then that he could gain some relief. He ran to them, and enquired for the reason for being late. He could find some sort of fear in her daughter's face. He kept on asking the reason, and was really shocked to hear the incidents from her.
   She was about to cry, and told that, they had missed their first bus, from where they boarded. The driver didn't  stop the bus, though she shouted for there were three or four seats unoccupied. She, cursing the driver had to wait for a long time for the next bus.
   While on the way by the next bus, they saw a big crowd at the road, and happened to know that the bus which they had missed, or the the bus which had missed them, hit badly with another bus coming from its right, and those people who filled those unoccupied seats, were all dead at the moment itself. 
   The man was like wonderstuck. He couldn't believe his daughter's words. He hugged her and the kid, and said to his daughter, ' we are lucky, and that is why we are saved. And as a symbol of thanks giving, we have to offer something to god'.
    Imagine yourself at this situation. You won't be acting differently from the persons described above.I am gonna ask you somethings, that that you should answer not to me, but to yourselves.
1) IS THIS THE WAY TO RATE GOD, WHO KNOWS EVERYTHING?
2) DOES YOUR LIFE COST ONLY THE VALUE OF THE OFFERING?
3) WHY DON'T WE REMEMBER GOD AT OUR GOOD TIMES, BUT ONLY AT BAD TIMES?

   I never say that thanking him for saving from such dangers is not a wrong thing, but I want to ask you that, why we dont thank such a powerful love, for the every moment that he grands for us? We have been living in this world for so much of time, but, we rarely thank him for the life he has given us, for the air we breath, and the earht we step on. We always forget to thank him for the water we are given to drive away the thirst, and the food to have.
  For the signs he shows, we offer to the worship places, rather than  reminding ourselves how merciful he is. We remember the value of our lives, given by him, only when we are in fear of loosing it.
   God is not that someone who needs your money or offerings, else he could have put everyone in such situations again and again. Though everyone knows this, we pretend not to. We still go for offerings, increasing the money values, and trying to blurr the ultimate power. We know to rate the love only upon the money value, but not upon the kindness of the highness.
  I don't think that my words can change the big world, but i expect some of them who happen to go through this, only to make them realize that, god is your master, not your slave to be payed for what he gives upon his mercy. Atleast do keep a mind to thank him for the life he grands evrymoment, for the every new sunrise tha we are given.




Saturday, August 6, 2011

ENTE NASHTAM

(ജീവിതത്തില്‍  എപ്പോഴെങ്കിലുമൊക്കെ പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ട നീറുന്ന വേദന അറിഞ്ഞവര്‍ക്ക് വേണ്ടി  ഇത് ഞാന്‍ സമര്‍പ്പിക്കുന്നു )

അകലങ്ങളില്‍ ഒരു താരകം 
അതറിയാതെ പോകുന്നതെന്‍ മൌനം 
നഷ്ടങ്ങള്‍ നോവുകളാകുമ്പോള്‍
നെന്‍ചൊരു നേരിപ്പോടാകുന്നു .
ആത്മാവിന്‍  അടിതട്ടിലിനിയും 
അടങ്ങാത്ത  അലമാലകള്‍ .
അകലങ്ങളിലെങ്കിലും താരകമെന്‍ 
മനതാരൊന്നറിഞ്ഞിരുനെങ്കില്‍  .

കൈയ്  വിട്ടകന്നു  പോയതോക്കെയും 
ഒരിക്കലും  കൈയ്യകലത്തെത്തുകില്ല 
കൈയ്പിടിച്ചു  കൂടെ  നടന്നൊരാ 
സ്നേഹമിനി തിരികെയെത്തുകില്ല.
തളര്‍ന്നുറങ്ങുമ്പോള്‍ ഒരു താരാട്ട്
കേള്‍ക്കുവാന്‍  ഇനിയുമെത്ര  കൊതിച്ചീടിലും 
താരാട്ടിന്‍  ഈണമിനി  മുഴങ്ങുകയില്ല ,
തരളമാം  സ്നേഹമിനി  തഴുകുകയില്ല .
കാലിടറി  വീഴാന്‍  തുടങ്ങവേ 
താങ്ങായ് നിന്ന  സ്നേഹത്തിന്‍  പുണ്യം ,
ജീവിതപാതയില്‍  പകച്ചുപോയപ്പോള്‍ 
ചേര്‍ത്ത്  പിടിച്ച  കരുതലിന്‍  കനിവ് .

ഇന്നീ  വിണ്ണിന്‍റെ  കീഴില്‍ , ഏകാന്തത -
തന്‍  നിഴല്‍പറ്റി നില്‍കുമ്പോള്‍,
നഷ്ടങ്ങള്‍ക്ക്  കൂട്ടിനി ,
നിലക്കാത്ത  കണ്ണുനീര്‍  മാത്രം .


വും  മാനവും  തമ്മിലേറെ 
ദൂരമുണ്ടെന്നത് അറിയുന്നു 
എങ്കിലും  ഉള്ളിന്‍റെയുള്ളില്‍  അറിയാതെ 
കൊതിച്ചു  പോകുന്നു ,
അകലെയെങ്കിലും , അറിഞ്ഞീടുമോ ,
അലകടങ്ങാത്ത  മനസ്സിന്‍റെ  വേദന ?


കൂട്ടുവന്നവരെല്ലാം  പിരിഞ്ഞു  പോയ്‌ ,
പകലിന്‍റെ  ചിതയും എരിഞ്ഞു പോയ്‌ ,
അന്തിത്തിരി  കൊളുത്തുവാനംബിളി 
മറയില്ലാ  മാനത്തു വന്നടുക്കുമ്പോള്‍ 
ബാക്കിയായത് , മണ്ണിലീ  ഞാനും ,
മനസ്സില്‍ , നിറംമങ്ങിയ സ്വപ്നങ്ങളും.